അരുന്ധതി ആയതു കൊണ്ട് തീവ്രവാദി അല്ല ..!!!!

48 comments

ന്താണ് കഥ ,അപ്പൊ കശ്മീര്‍ ഇന്ത്യയുടെ ഭാഗം അല്ലായിരുന്നോ?നാം മനസ്സില്‍ ഒരു മാലാഖയെപ്പോലെ കൊണ്ട് നടന്ന കശ്മീര്‍ .ഭൂമിയില്‍ ഒരു സ്വര്‍ഗം ഉണ്ടെങ്കില്‍ അതിതാണ് അതിതാണ് എന്ന് പണ്ട് നെഹ്‌റു പറഞ്ഞ കശ്മീര്‍ ,.ശത്രു രാജ്യങ്ങള്‍ ഒന്ന് നോക്കിയാല്‍ അവരെ മൂക്ക് കൊണ്ട് നമ്മള്‍ ക്ഷ,ഞ വരപ്പിക്കാറുള്ള അതേ കശ്മീര്‍ ,അതിപ്പോ ഇന്ത്യയുടെ ഭാഗം ആയിരുന്നില്ല പോലും.അത് ഇന്ത്യന്‍ സര്‍ക്കാരിനും അറിയാം പോലും .ഇത് ഏതെങ്കിലും "ആതംഗ വാദി ,തീവ്രവാദി "ഒന്നും അല്ല പറഞ്ഞിരിക്കുന്നത് .ശ്രീമതി അരുന്ധതി റോയ് ആണ് അറിയില്ലേ നമ്മുടെ ബുക്കര്‍ സമ്മാനം നേടിയ "ചെറിയ കാര്യങ്ങളുടെ ദൈവം"THE GOD OF SMALL THINGS "


അവരുടെ ആ കൃതിയില്‍ തന്നെ ഭാരത പൈതൃകത്തെയും മറ്റും താര്‍ അടിച്ചു കാണിച്ചു എന്ന് പറഞ്ഞു കുറെ വിവാദങ്ങള്‍ ഉണ്ടായതാണല്ലോ. അപ്പോള്‍ എന്തിനായിരുന്നു സര്‍ക്കാരുകള്‍ കോടികള്‍ മുടക്കി അവിടങ്ങളില്‍ ജീവിക്കുന്ന പാവങ്ങളെ കൊന്നൊടുക്കുന്നത്? എന്തിനായിരുന്നു മറ്റു രാഷ്ട്രങ്ങളുടെ മുമ്പില്‍ തങ്ങളുടേത് അല്ലാത്ത കശ്മീരിന് വേണ്ടി അടിയുണ്ടാക്കുന്നത്?എന്തിനാണ് അപ്പോള്‍ നാം ഇടപെട്ടു അവിടത്തെ ജനങ്ങളെ തമ്മില്‍ അടിപ്പിക്കുന്നത്?ഈ അരുന്ധതി റോയ് ഇത് പറഞ്ഞിട്ട് സര്‍ക്കാര്‍ എന്തെങ്കിലും നടപടിയും എടുത്തിട്ടില്ല.അവര്‍ ഇന്ത്യക്കാരി അല്ലെ?ഇന്ത്യയില്‍ നിന്ന് കൊണ്ട് ഇന്ത്യയെ അപമാനിക്കുന്നത് രാജ്യ ദ്രോഹ കുറ്റം ചുമത്താവുന്ന കേസ് ആയിട്ട് പോലും ഒരു ചെറു വിരല്‍ അനങ്ങിയതായി ഇത് വരെ വിവരം ഇല്ല .അവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി എടുത്തില്ലെങ്കില്‍ ഭാരതം ഇത് വരെ കാട്ടി കൂട്ടിയതൊക്കെ വെറുതെ ആവില്ലേ? കശ്മീര്‍ ഇന്ത്യയുടെ ഭാഗം അല്ല എന്ന് പറഞ്ഞാല്‍ അവനു തടവറ ഉറപ്പല്ലേ?ഇവിടെ രണ്ട് തരം പൌരന്മാരും രണ്ട് തരം  നിയമവും അതാണോ നടക്കുന്നത്?


ഇനി അരുന്ധതി അല്ല ഏതു പുകള്‍പെറ്റ ആള്‍ ആയാലും ഭാരതത്തിന്റെ യശസ്സിനു കളങ്കം ചാര്‍ത്തുന്ന അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ ,ഭാരതത്തെ നെഞ്ചില്‍ ലാളിക്കുന്ന നാം പ്രതികരിക്കണ്ടേ?അരുന്ധതി റോയ് ആയതു കൊണ്ട് അത് തീവ്രവാദം ആകുന്നില്ല എന്നാണോ?മുക്കിനു മുക്കിനു രാജ്യ സ്നേഹം പറയുന്ന മാധ്യമങ്ങള്‍ എവിടെപോയീ,രാജ്യ സ്നേഹം ആര്‍ക്കും തീറെഴുതി തന്നതല്ല എല്ലാവര്‍ക്കും ഉണ്ട് എന്ന് എന്തെ മനസ്സിലാക്കാതെ? അതല്ല ചല പ്രത്യേഗ മത വിഭാഗങ്ങള്‍ മാത്രം പറഞ്ഞാല്‍ വാളെടുത്താല്‍ മതി എന്നാണോ,ഇവര്‍ ഇങ്ങനെ പറയാനുള്ള കാരണം എന്താണ് ,ശത്രു രാജ്യങ്ങളില്‍ നിന്ന് വായ്ക്കരി ഇടാനുള്ള പണം വാങ്ങിയിട്ടാണോ ഇവര്‍ ഇങ്ങനെ ചെയ്യുന്നത് ,എന്തെ ആരും ഒന്നും മിണ്ടാതെ? ലജ്ജാവഹം എന്നല്ലാതെ എന്തു പറയാന്‍ സുഹുര്‍ത്തുക്കളെ?


അയ്യപ്പന്‍റെ ശവവും അനാഥം .!!!

14 comments



മിനിഞ്ഞാന്ന് അന്തരിച്ച കവി അയ്യപ്പന്‍റെ ശവ സംസ്കാരം നീട്ടി വെച്ചിരിക്കുന്നു ?..സ്വന്തം അനാഥത്വത്തിന്റെയും ജീവിത ദുരിതങ്ങളേയും അതി ജീവിച്ചു  കവിതയുടെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച കവി എന്നും അനാഥനായിരുന്നു.വെയില്‍ തിന്നുന്ന പക്ഷി എന്ന കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മറ്റു നിരവധി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.ഇങ്ങനെ എല്ലാവരും അറിയുന്ന അയ്യപ്പന്‍ തെരുവില്‍ കിടന്നു മരിച്ചപ്പോള്‍ ആരും അറിഞ്ഞില്ല എന്നത് എന്തൊരു വിരോധാഭാസം.ജീവിതം കൊണ്ട് ഏറ്റവും ദരിദ്രനും കവിത കൊണ്ട് സമ്പന്നനും ആയിരുന്നു അയ്യപ്പന്‍ .
ജീവിതത്തില്‍ അയ്യപ്പനെ തിരിഞ്ഞു നോക്കാത്തവര്‍ മരണപ്പെട്ടപ്പോള്‍ ശവത്തിനു വേണ്ടി വടം വലി നടത്തുന്ന ആരോചകരമായ കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത് .ഇത്ര ദിവസം ആയിട്ടും സമയം ഇല്ല എന്ന് പറഞ്ഞു ശവമടക്ക് നടത്താന്‍ കഴിയാത്ത സര്‍ക്കാരും,കേരളത്തിലെ സംസ്ക്കാരം ഇല്ലാത്ത സാംസ്‌കാരിക നേതാക്കളും ,അയ്യപ്പന്‍റെ അവകാശവും പറഞ്ഞു അടി നടക്കുന്നു .എന്താണ് പറയേണ്ടത്  ഏതായാലും സാംസ്കാരിക കേരളത്തിനെട്ട അപമാനം എന്നെ ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റൂ അല്ലെ ?
ഭ്രാന്തിനും മൌനത്തിനും ഇടയില്‍ ഒരു നൂല്‍പ്പാലം ഉണ്ടെന്നും അതിലൂടെയാണ് നാമെല്ലാവരും നടക്കുന്നതെന്നും ഓര്‍മിപ്പിക്കുന്ന കവിയാണ്‌ അയ്യപ്പന്‍ ...അദ്ദേഹത്തിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ .  

"കവി ത യി ന്ന്‌ വര്‍ ത്ത മാ ന ത്തി ന്റെ വാ യ്‌ ത്താ രി
മര ണ ത്തി ന്‌ ജീ വ ന്റെ പൊ യ്‌ മു ഖം
വെ ച്ചി രി ക്കു ന്ന വര്‍ ക്കു ള്ള വാ യ്‌ ക്ക രി
രക്ത മു ണ ങ്ങു ന്ന തി ന്‌ മു മ്പ്‌ കു രു തി ത്ത റ യില്‍ വി രി യു ന്ന പൂ വ്‌.
അമ്മ യു ടെ ആശി സ്സു കള്‍ നേ ടിയ ശി ര സ്സ്‌
മി ത്ര ത്തി ന്റെ നെ ഞ്ചില്‍ നി ന്നൂ രി യെ ടു ത്ത അമ്പ്‌
മണ്ണൂ മൂ ടിയ എന്റെ ശരീ ര ത്തി ലൂ ടെ നട ന്ന്‌
തി രി ഞ്ഞു നി ന്ന്‌ ഒരി ക്ക ലെ നി ക്ക്‌ നീ പറ യു ന്ന കൃ ത ജ്ഞത"

അയ്യപ്പന് ആദരാഞ്ജലികള്‍ ...

"പ്രവാസീ അവധി എടുക്കരുത്.".!!!!!

18 comments






ഒരു കയറ്റത്തിന് ഒരു ഇറക്കം എന്നാണല്ലോ..എന്തെല്ലാം വാഗ്ദാനങ്ങള്‍ ആയിരുന്നു .പ്രവാസിക്ക് വോട്ട്,പ്രവാസ ഇന്‍ഷുര്‍ ,പ്രവാസിക്ക് നാട്ടില്‍ ചെന്നാല്‍ വ്യവസായം തുടങ്ങാന്‍ ഏക ജാലകം,ആണ്ടുകള്‍ തോറും കോടികള്‍ ചെലവിട്ടു  മുടങ്ങാതെ നടക്കുന്ന പ്രവാസ ഭാരതീയ സമ്മേളനങ്ങളില്‍ സര്‍ക്കാരുകള്‍ പ്രവാസിക്ക് നല്‍കുന്നത് വാഗ്ദാനങ്ങളുടെ പെരുമഴയാണ്.ആ സമ്മേളനങ്ങള്‍ക്ക് പോയ പ്രവാസി സുഹുര്‍ത്തുക്കള്‍ (പ്രവാസികളുടെ പ്രതിനിധികള്‍ ചമയുന്ന മുതലാളിമാര്‍ )കിട്ടുന്ന അവാര്‍ഡുകളും വാങ്ങി, കിട്ടുന്ന ഭക്ഷണവും കഴിച്ചു,ഏമ്പക്കവും ഇട്ടു വരുന്നു എന്നല്ലാതെ പാവപ്പെട്ട പ്രവാസികള്‍ക്ക് ഒരു ചുക്കും വാങ്ങിത്തരാന്‍ ശ്രമിക്കുന്നില്ല  ,അവര്‍ക്ക് അതിനു കഴിയുന്നില്ല എന്നാവും കൂടുതല്‍ ശെരി അല്ലെ?


ഈ വാഗ്ദാനങ്ങളില്‍ സര്‍ക്കാര്‍ പാലിക്കാന്‍ പോകുന്നു (അതോ പാലിച്ചു കഴിഞ്ഞു എന്നോ)എന്ന് പറയുന്ന ഒരു പ്രധാന കാര്യം ,പ്രവാസിക്ക് വോട്ടവകാശം നല്‍കുന്നു എന്നുള്ളതാണ്.കേന്ദ്ര സര്‍ക്കാരിന്റെ ഈ  പ്രഖ്യാപനം വന്നപ്പോഴേക്കും സര്‍ക്കാര്‍ അനുകൂലമായതും അല്ലാത്തതും ആയ പ്രവാസ ലോകത്ത് ,മുക്കിനു മുക്കിനു മുളച്ചു പൊന്തുന്ന സംഖടനകള്‍ എല്ലാം  മുന്നും പിന്നും നോക്കാതെ വലിയ ആര്‍പ്പു വിളികളോടെയും മറ്റും ആഖോഷിച്ചു.എങ്ങിനെയാണ്  ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന ഭാരതീയ പ്രവാസികള്‍ വോട്ട് ചെയ്യേണ്ടത് എന്ന് ആരും ചിന്തിച്ചില്ലേ?..


പുറം രാജ്യങ്ങളില്‍  ചെറിയ ശമ്പളത്തിന് പണി എടുക്കുന്ന പ്രവാസികള്‍ ,നമ്മുടെ നാട്ടില്‍ ജനാധിപത്യം നില നിര്‍ത്തിപ്പോരാന്‍ (?)നടത്തുന്ന തിരഞ്ഞെടുപ്പുകളില്‍  ഏതെങ്കിലും  രാഷ്ട്രീയ പാര്‍ട്ടികളെ അധികാരത്തില്‍ എത്തിക്കാന്‍ വേണ്ടി വോട്ട് ചെയ്യാന്‍ ,ആയിരങ്ങള്‍ തോര എണ്ണി ടിക്കെറ്റും എടുത്തു നാട്ടില്‍ പോകുക!!അവിടെ നമ്മുടെ ഭാഗ്യത്തിന് (നിര്‍ഭാഗ്യത്തിനോ)വോട്ടര്‍ ലിസ്റ്റില്‍ പേര് ഉണ്ടെങ്കില്‍ വോട്ട് ചെയ്യാം എന്നാണു പറയുന്നത്..റേഷന്‍ കാര്‍ഡില്‍ നിന്ന് പോലും പ്രവാസിയെ ഒഴിവാക്കുന്ന ഈ കാലത്ത് എങ്ങനെ വോട്ടര്‍ ലിസ്റ്റില്‍ പേര് ഉണ്ടാകാനാ എന്‍റെ പ്രവാസീ..അപ്പൊ അത് ഇത്ര നാളും ചെയ്തിരുന്നത് തന്നെ അല്ലെ ?ഇതില്‍ എന്താണ് പുതിയതായി ഉള്ളത്?ഇതിനെയാണ് മുന്നും പിന്നും നോക്കാതെ ആഖോഷിച്ച്ചത് എന്‍റെ പ്രവാസീ..


ഇനി ഇപ്പൊ ഇതാ വീണ്ടും ഒരു ബില്ലും കൂടി വരുന്നു..NRI DTC BILL ഇത്  എന്താണ് എന്നല്ലേ..കൊല്ലത്തില്‍ 182 ദിവസം വരെ നാട്ടില്‍ നിന്നാലും NRI ആയി കണക്കാക്കിയിരുന്ന പ്രവാസികളെ 61 ദിവസം നിന്നാല്‍ പ്രവാസികള്‍ അല്ലാതാക്കുന്ന ബില്ല് ,ഇത് വരെ നികുതി നല്‍കാതിരുന്ന പ്രവാസി ഇനി അതും കൊടുക്കണം എന്ന് സാരം. പ്രവാസ ലോകത്ത് പണിയെടുത്തു കിട്ടുന്ന തുച്ചം വരുമാനക്കാര്‍ക്ക് എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന അവധിക്കാലം ഇനി സ്വസ്ഥമായി ആഖോഷിക്കാന്‍ കഴിയില്ല എന്ന് സാരം.നിങ്ങള്‍ അവധിക്കു വരരുത്,!! അഥവാ വന്നാല്‍ തന്നെ പെട്ടെന്ന്  തിരിച്ചു പോകണം ,പോയി കിട്ടുന്ന കാശ് അയച്ചു താ എന്നാണു ഇപ്പൊ സര്‍ക്കാരും പറയുന്നത്.(സ്വന്തം വീട്ടുകാര്‍ അങ്ങനെ പറയാന്‍ ആഗ്രഹിച്ചു,നേരിട്ട് പറയാറില്ലെങ്കിലും)ഇനി മരിച്ചു ശവമായി നാലാം നാള്‍ നാട്ടില്‍ വന്നാല്‍ മതി എന്ന് ,സ്വന്തം എന്ന് കരുതിയ സര്‍ക്കാര്‍ അത് പറഞ്ഞു കളഞ്ഞു .!!


ചില  പ്രവാസി  സുഹുര്‍ത്തുക്കള്‍ മുതലാളിമാരോട് കരഞ്ഞു പിടിച്ചിട്ടാണ് ലീവ് നീട്ടികിട്ടിക്കുന്നത് .ഇനി അങ്ങനെ വേണ്ട എന്തെ?സാമ്പത്തിക മാന്ദ്യം മൂലം അവധി നാല് മാസം തന്നാല്‍ അയ്യോ മുതലാളീ ചതിക്കല്ലേ കൂടിയാല്‍ രണ്ട് മാസം മതി എന്നാക്കാം അല്ലെ? ചില കമ്പനികള്‍ മാന്ദ്യം മൂലം കുറച്ചു മാസങ്ങള്‍ അവധി എടുത്തോളാന്‍ ജോലിക്കാരോട് പറയും ,അവര്‍ കിട്ടാത്ത ശമ്പളവും കാത്തു കടത്തിന്‍ മേല്‍ കടം കേറി നാട്ടില്‍ നില്‍ക്കുമ്പോളാണ് ,ഇടിത്തീ പോലെ ഇത്രനാളും അയച്ച കാശിന്റെ നികുതിയും ചോദിച്ചോണ്ട് ആള് വരുന്നത് എന്താ ചെയ്ക എന്‍റെ പ്രവാസീ..അതാണ്‌ പറഞ്ഞത് ഒരു കയറ്റത്തിന് ഒരു ഇറക്കം എന്ന്..ഈ ഒരിക്കലും നടക്കാത്ത പ്രവാസി വോട്ടും ആയി വന്നു പ്രവാസികളെ മോഹിപ്പിച്ചിട്ട് ഇപ്പോള്‍ പിഴിയാന്‍ നോക്കുന്നു ,ഇനി തുടങ്ങിക്കോളൂ ആഖോഷിച്ചവര്‍ ഇനി   എതിര്‍ത്തു തുടങ്ങിക്കോളൂ. ഒരു നക്കാപ്പിച്ച വോട്ടും കാട്ടി  സമ്മേളനങ്ങള്‍ നടത്തിയവര്‍ ഇനി നികുതിക്കെതിരെ സല്‍ക്കാര സമ്മേളനങ്ങള്‍ കൂടി നടത്തിക്കോളൂ. ഇനിയും അന്ധമായി സര്‍ക്കാരുകളെ  വിശ്വസിക്കല്ലേ എന്‍റെ പ്രവാസീ..പണ്ട് നമ്മുടെ വലിയപ്പാന്റെ കൂട്ടര്‍ ഉരുവില്‍ കടല്‍ കടന്നു വന്നപ്പോള്‍ മുതല്‍ കേള്‍ക്കാന്‍ തുടങ്ങിയ സര്‍ക്കാരുകളുടെ വാഗ്ദാനപ്പെരുമഴകള്‍  ,ഇന്നും ഈ ഇലക്ട്രോണിക് യുഗത്തിലും അതേപോലെ തുടരുന്നു എന്തെ ,

വാല്‍ : ഏതു സര്‍ക്കാര്‍ വന്നാലും ആര് ഭരിച്ചാലും "പ്രവാസിക്ക് യാത്ര എയര്‍ ഇന്ത്യ എക്സ്പ്രെസ്സില്‍ തന്നെ".

കൊച്ചിയിലെ മഴയില്‍ ശ്രീശാന്തിനും പങ്ക്..!!!!!

18 comments

കൊച്ചിയിലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കേണ്ടിയിരുന്ന ഏകദിന മത്സരം മഴ മൂലം ഉപേക്ഷിച്ചിരിക്കുന്നു ...ഈ മഴയ്ക്ക് പിന്നില്‍ ശ്രീശാന്തും എസ് കെ നായരും ആണ് എന്ന് ശ്രീമാന്‍ ടി സി മാത്യു  ആരോപണം ഉന്നയിച്ചു കഴിഞ്ഞു..കല്യാണ വീട്ടില്‍ എത്തിയാല്‍ മണവാട്ടി ആകാനും,മരണ വീട്ടില്‍ എത്തിയാല്‍ ശവം ആകാനും ശ്രമിക്കുന്നവര്‍ ആണ് തന്നെക്കുരിച്ച്ചു വേണ്ടാതീനം പറയുന്നത് എന്നാണു ടി സി മാത്യു പറയുന്നത്.അദ്ദേഹം പറഞ്ഞത് കൊച്ചിയിലെ ഈ മത്സരം നടക്കാതിരിക്കാന്‍ വലിയ ചരടു  വലികള്‍ നടന്നിരുന്നു എന്നും ,ഇതില്‍ കെ സി യോട്  തെറ്റിപ്പിരിഞ്ഞു കൊച്ചിയിലെ മത്സരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട ശ്രീക്ക് പങ്കുണ്ട് എന്നും ആണ് ധ്വനി.

ഈ മത്സരം നടക്കുന്നത് എങ്ങനെ ശ്രീ സഹിക്കും?കൊച്ചിക്കാരുടെ കണ്ണിലുണ്ണി?മലയാളിയെ തെറി പറഞ്ഞ സര്‍ദാരിനെ തന്തക്കു വിളിച്ചവന്‍ (ചെക്കിട്ടത്തു സര്‍ദാര്‍ രണ്ട് പൊട്ടിച്ചെങ്കിലും) ,ശ്രീ ലങ്കയുമായുള്ള മത്സരത്തില്‍ അവസാന രണ്ട് ബാട്സ്മന്മാരെ(?) പുറത്താക്കിയതിനു നടത്തിയ ബാന്‍ഗ്ലൂര്‍ പാര്‍ട്ടിയില്‍ അടിച്ചു പൂക്കുറ്റി ആയി സഹ താമസക്കാരെ തെറി പറഞ്ഞതിന് ശിക്ഷ വാങ്ങിയ ശ്രീ,അവസാനം തന്നെ ടീമില്‍ എത്താന്‍ സഹായിച്ച തല തൊട്ടപ്പന്മാരായ കെ സി എ യെ  സധൈര്യം തെറി പറഞ്ഞു നടക്കുന്ന ,മലയാളികളുടെ സ്വന്തം ശ്രീ (ആ ശ്രീ) ഇങ്ങനെയുള്ള ശ്രീയെ ഒഴിവാക്കി കൊച്ചിയില്‍ മത്സരം നടത്തുമ്പോള്‍ സ്വാഭാവികമായും,പൊതുവേ "അഹങ്കാരി" എന്ന് പേരുള്ള  കൊച്ചിയുടെ "താരത്തിനു" ഈ മത്സരം  നടക്കാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ സ്വതവേ മറ്റുള്ളവരുടെ കണ്ണീരു കാണാന്‍ പ്രാര്‍ത്ഥിക്കുന്ന മലയാളിയെപ്പോലെ അവകാശം ഇല്ലേ?

അല്ല യഥാര്‍ഥത്തില്‍ ആരാണ് മത്സരം ഉപേക്ഷിച്ചതിന്റെ ഉത്തരവാദി?കോരിച്ചൊരിയുന്ന തുലാം  മഴയത്ത് കൊച്ചിയില്‍ കളി നടത്താന്‍ അനുമതി തേടിയ കെ സി യെയോ?അതോ മത്സരം ഉപേക്ഷിച്ച അനൌന്‍സ്മെന്റ് വന്നപ്പോള്‍ ടി സി മാത്യുവിനെ കണ്ണ് ഇറുക്കി  കാണിച്ച ശ്രീശാന്തോ?ഇവിടെ തുഴച്ചില്‍ മത്സരം ആണോ ,ക്രിക്കെറ്റ് ആണോ നടക്കുന്നത് എന്ന് ചോദിച്ച നായരോ?അതോ ഇതിന്റെ പിറകെ പായുന്ന പിന്നിലെ കളികള്‍ അറിയാത്ത പാവം പൊതു ജനമോ?..



ഒന്ന് വെച്ചാല്‍ രണ്ട് പത്തു വെച്ചാല്‍ നൂറ് വെയ് രാജാ വെയ് ...

18 comments

                      സാക്ഷരതയില്‍ ഇന്ത്യയില്‍ ഒന്നാമത് ആണ്  ഈ കേരളം എന്നാണു ഈ മലയാളികളുടെ  വെയ്പ്പ് ,എഴുത്തിലും വായനയിലും ഈ മലയാളികള്‍ മുന്നിട്ടു നില്‍ക്കുന്നു എങ്കില്‍ അതിനേക്കാള്‍ ഏറെ ,ഒരുപക്ഷെ ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഒന്നാമത് ആക്കാവുന്ന ഒരു കാര്യം ഉണ്ട് ഈ മലയാളികള്‍ക്ക് ഏതാണ് എന്നല്ലേ അത്യാഗ്രഹം ...


                  പണ്ട് മുതലേ നാട്ടിന്‍ പുറത്തും മറ്റും ഉല്‍ത്സവങ്ങളിലും മറ്റു കലാ കായിക പരിപാടികളിലും എല്ലാ വിഭാഗത്തിനും ഒഴിവാക്കാന്‍ പറ്റാത്ത ഒരു വിനോദം ആണ് "പകിട കളി "  "കിലുക്കി കുത്ത്" എന്നീ പേരില്‍ അറിയപ്പെടുന്ന ഒരു തട്ടിപ്പ് പരിപാടി . ഒരു വട്ടപ്പലകയില്‍ കുറെ അക്കങ്ങള്‍ വരി വരിയായി ഇട്ടു  വെച്ച പലകയില്‍ കളിക്കുന്ന ആള്‍കാര്‍  ഒരു നമ്പരില്‍ കറക്കി കുത്തുക ,ഒരാള്‍ പത്തു രൂപ വെച്ചാല്‍ അയാള്‍ക്ക് നൂറ് കിട്ടും എന്നാണു കളിപ്പിക്കുന്ന  ആള്‍ക്കാര്‍ പറയുക.പല്ല് പോയ കിളവന്മാര്‍ മുതല്‍ കുട്ടികള്‍ വരെ ഇതിന്റെ മുമ്പിലാണ് ഇരിപ്പ്.ഇതിന്റെ മറുവശം എന്താണെന്നാല്‍ കളിപ്പിക്കുന്ന ആള്‍ക്കാരുടെ ശിങ്കിടികള്‍ക്ക്‌ മാത്രമാണ് ഇത്  ലഭിക്കുക .ഇത് കാണുന്ന അത്യാഗ്രഹികളായ  ആള്‍ക്കാര്‍ കറക്കി കുത്തുകയും പണം നഷ്ട്ടപ്പെടുകയും ചെയ്യും..ഇത്  കമ്പ്യൂട്ടര്‍ യുഗം വരുന്നതിനു മുമ്പത്തെ തട്ടിപ്പ് ഇത് ഇപ്പോഴും നടക്കുന്നുണ്ട് കേട്ടോ..


                     കുറച്ചു വര്‍ഷങ്ങള്‍ മുമ്പ്  എല്ലാ പത്ര മാധ്യമങ്ങളിലും പരസ്യങ്ങള്‍ വഴി പ്രചാരം നേടിയ വലിയൊരു തട്ടിപ്പ് പരിപാടിയും നടന്നു .ആട് ,തേക്ക് ,മാഞ്ചിയം ,പരസ്യത്തില്‍ പറഞ്ഞ പോലെ ആണെങ്കില്‍ നാം ഒന്നും അറിയേണ്ട സിമ്പിള്‍ പരിപാടി ,ചിലര്‍ക്ക് ആട് ഫാം തുടങ്ങാനും,തേക്ക് മാഞ്ചിയം തൈകള്‍  നാട്ടു പിടിപ്പിക്കാനും  കാശ്  കൊടുക്കണം,അവര്‍ അതിനെ ,തീറ്റ കൊടുത്തും ,വെള്ളം നനച്ചും വളര്‍ത്തിക്കോളും ,വലുതാകുന്നതിനു അനുസരിച്ച് നമുക്ക് കാശും കിട്ടും ,നമ്മള്‍ കാശും കൊടുത്ത് വെറുതെ സ്വപ്നം കണ്ടാല്‍ മതി ഒരു പണിയും വേണ്ട!!എന്തൊരു നല്ല ബുദ്ദി അല്ലെ?ഇതില്‍ കുറെ അത്യാഗ്രഹികള്‍  ഉള്ളതെല്ലാം വിറ്റു നിക്ഷേപിച്ചു ,മരങ്ങള്‍ വലുതാകുന്നതും,ആട് പെറ്റു പെരുകുന്നതും  നോക്കി നിന്ന്,അവസാനം ആട് പോയിടത്ത് ഒരു പൂട പോലും കാണാന്‍ കിട്ടിയില്ല എന്തു ചെയ്യാന്‍ ? 


                പിന്നെയും ഈ അടുത്ത കാലത്ത് നാം എല്ലാവരും കേട്ട ഏറ്റവും വലിയയ തട്ടിപ്പ് പരിപാടിയാണ് "ടോട്ടല്‍ ഫോര്‍ യു"  ലോകത്തില്‍ ഒരിടത്തും കിട്ടാത്ത പലിശ വാഗ്ദാനം ചെയ്തു തട്ടിപ്പ്, മലയാളിയുടെ അത്യാഗ്രഹത്തിനെ എങ്ങനെ ചൂഷണം ചെയ്യാം എന്ന്  ഒരു കുട്ടി നാഥിന്റെ ബുദ്ദിയില്‍ ഉദിച്ച കുതന്ത്രം .ബാങ്കിലും മറ്റും ഉണ്ടായിരുന്ന കാശുകള്‍ എടുത്തു "ടോട്ടല്‍ ഫോര്‍ യു"വില്‍ നിക്ഷേപിച്ച പലര്‍ക്കും നേരാം വണ്ണം കിട്ടിക്കൊണ്ടിരുന്നത് മാത്രം അല്ല ഉണ്ടായിരുന്ന കാശും സ്വാഹ.ഈ ശബരി നാഥ്  ജാമ്യത്തില്‍ മുങ്ങി വീണ്ടും ഇത് പോലുള്ള തട്ടിപ്പുമായി വന്നിരുന്നു ‘മോളിക്യൂള്‍ എന്ന പേരിട്ട ഇതില്‍ നാല് ലക്ഷം കൊടുത്താല്‍ 12 ലക്ഷം ആക്കി തിരിച്ചു തരും എന്ന് പറഞ്ഞു, വീണ്ടും അത്യാഗ്രഹികള്‍ ഇതില്‍ പണം മുടക്കി എന്നാണു കേള്‍ക്കുന്നത്. ഇപ്പോള്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടും ശബരിയെ പിടിക്കാനാവാത്തത് പൊലീസിന്റെ കഴിവുകേടും ശബരിയുടെ ഉന്നതങ്ങളിലുള്ള ബന്ധവും കാരണം അല്ലെ എന്ന് സംശയിച്ചാല്‍ ഈ മലയാളികളെ കുറ്റം പറയാന്‍ പറ്റുമോ?
            
                          ഇനിയും ഉണ്ട് കുറെ എണ്ണം "ലിസ്" എന്ന പേരില്‍ ലോട്ടറി എടുത്തു കൊടുക്കുന്ന തട്ടിപ്പ് പരിപാടി ,അത് നിരോധിച്ചെങ്കിലും വീണ്ടും പല പേരുകളില്‍ ഇപ്പോഴും നടക്കുന്നു , ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന അധികാരികളും,.ഉള്ളപ്പോള്‍ എങ്ങനെ നാട് നന്നാവാനാണ്? ഈ മലയാളികളുടെ അത്യാഗ്രഹം തീരാത്തിടത്തോളം കാലം ഇത് പോലെ കുറെ തട്ടിപ്പ് പരിപാടികള്‍ വന്നു കൊണ്ടേ ഇരിക്കും .അതില്‍ നിക്ഷേപിച്ചു എല്ലാം നഷ്ട്ടപെടുന്നതിനു മുമ്പേ ആലോചിക്കുക,"വെയ് രാജ വെയ് ,ഒന്ന് വെച്ചാല്‍ രണ്ട് ,പത്ത്‌ വെച്ചാല്‍ നൂറ് വെയ് രാജ വെയ് " ഇത് വെറും തട്ടിപ്പാണ് എന്ന്  ഓര്‍മിക്കുക ,അത്യാഗ്രഹം ആപത്താണ് എന്ന്.... 



പര്‍ദ്ദ വിവാദ നായിക റിയാനക്ക് എതിരെ വഞ്ചനാ കുറ്റത്തിന് കേസ്..

16 comments


പര്‍ദ്ദ വിവാദ നായികയായ കാസര്‍കോട് വിദ്യാനഗറിലെ റിയാന. ആര്‍. ഖാസിക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്സെടുക്കാന്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി കാസര്‍കോട് ടൗണ്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ഉഡുപ്പി ദേവന്‍ പോറ്റി ധന്യന്തരി മെഡിക്കല്‍ കോളേജ് ജനറല്‍ മാനേജര്‍ സി രാഹുല്‍ റാമിന്റെ പരാതിയിലാണ് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.

റിയാന നടത്തുന്ന റിയ എഡ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം മുഖേന 2010 ജൂണ്‍ 15ന് മുമ്പ് 40 കുട്ടികളെ പഠനത്തിനെത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചുവെന്നതിനാണ് റിയാനയ്ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഒരു കുട്ടിക്ക് 35,000 രൂപ കണക്കാക്കി കണ്‍സള്‍ട്ടന്‍സി ഫീസ് നിശ്ചയിച്ച് കോളേജ് അധികൃതര്‍ എസ്.ബി.ഐ ബാങ്കിന്റെ 1,14000 രൂപയ്ക്കുള്ള ഡി.ഡി റിയാനയ്ക്ക് നല്‍കിയിരുന്നു.

രേഖകളില്ലാതെ കുറേ പണം വേറെയും റിയാന വാങ്ങിയിട്ടുണ്ടെന്ന് നഴ്സിംഗ് കോളേജ് ജനറല്‍ മാനേജരുടെ പരാതിയില്‍ പറയുന്നു. ഇഷ്ട വസ്ത്രം ധരിക്കാന്‍ അനുവദിക്കാതെ പര്‍ദ്ദ ധരിക്കാന്‍ ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് റിയാന നേരത്തെ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിന്റെ പേരില്‍ റിയാനയ്ക്ക് പോലീസ് സംരക്ഷനം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ സംഭവത്തിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്ന റിയാനയ്ക്ക് പിന്തുണയുമായി ചില സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നതോടേ വിഷയം സംസ്ഥാന തലത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെയാണ് റിയാനയ്ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.ഏതായാലും വാളെടുത്തവന്‍ വാളാലേ എന്ന ചൊല്ല് അന്വര്‍ഥമാക്കി .എന്നാലും ഇത്ര പെട്ടെന്ന് തന്നെ ഇങ്ങനെ വരും എന്ന് റിയാന സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല .കോഴിക്കോട് പിടിയിലായ ആല്‍ബം നിര്‍മാതാവും സംവിധായകനുമായും റിഹനക്ക് ബന്ധം ഉണ്ട് എന്ന് പരാതി ഉണ്ടായെങ്കിലും താല്‍പര കക്ഷികള്‍ അത് ഒതുക്കി തീര്‍ത്തു എന്നാണു കേള്‍ക്കുന്നത്.

പി റ്റി ഉഷയ്ക്ക് സ്വന്തം വീട്ടില്‍ പോകാന്‍ ആരെങ്കിലും ക്ഷണിക്കണോ?..

17 comments



അല്ല ഈ പി റ്റി ഉഷയുടെ കാര്യമാണ് കേട്ടോ ..ഉഷയെ അറിയില്ലേ നമ്മുടെ "പയ്യോളി എക്സ്പ്രെസ്സ് "അതും അല്ലെങ്കില്‍ സെക്കെന്റിന്റെ നൂറില്‍ ഒരംശം വ്യത്യാസത്തിനു ഒളിമ്പിക് മെഡല്‍ നഷ്ട്ടപ്പെട്ടത്തിന്റെ പേരില്‍ ഇന്ത്യയിലെ അഭിമാന(?) താരമായ പി റ്റി ഉഷ .ഇന്ത്യയ്ക്ക് വേണ്ടി കുറെയധികം മെഡലുകള്‍ പി റ്റി ഉഷ നേടിയിട്ടുണ്ട് കേട്ടോ .അങ്ങനെയുള്ള ഉഷ ചേച്ചിയെ യാണ് .അവന്മാര്‍ വിട്ടു കളഞ്ഞത് ,ആ കോമ്മണ്‍ വെല്‍ത്ത് ഗൈംസ് നടത്തിപ്പുകാര്‍ ..അവര്‍ ഉഷേച്ചിയെ ക്ഷണിച്ചില്ല പോലും..

ഏഴു വര്‍ഷത്തെ തയ്യാറെടുപ്പ് നടത്തിയിട്ടാണ് ഈ ഗൈംസ് ഇങ്ങനെയെങ്കിലും ആക്കിയത്.ഉഷേച്ചിയെ എങ്ങനെ വിളിക്കും ?നടപ്പാലം വീഴുന്നു,മേല്‍ക്കൂര വീഴുന്നു,മുറിയില്‍ ആണെങ്കില്‍ പാമ്പും തേളും , ഇതെല്ലാം പട്ടാളത്തെയും മറ്റും വിളിച്ചു ഒന്ന് നന്നാക്കി വരുമ്പോഴേക്കും ഗൈംസ് എത്തിക്കഴിഞ്ഞു .ഇതിനിടയില്‍ ആരെയൊക്കെ വിളിക്കാനാ? ഏതായാലും പി ടി ഉഷ ചെയ്തത് നന്നായില്ല .ഇത് എന്തിന്റെ കേടാണ് ?ഇന്ത്യയ്ക്ക് വേണ്ടി അല്ലെ ഇയ്യാള്‍ ഇത്രയും ഓടിക്കിതച്ചു മെഡലുകള്‍ വാങ്ങിയത്?എങ്ങനെയെങ്കിലും ഓടിക്കിതച്ചു ഒരു ഒളിമ്പിക് മെഡല്‍ വാങ്ങാനുള്ള മോഹം നൂറില്‍ ഓരംഷത്തില്‍ പോയെങ്കിലും?അങ്ങനെയുള്ള ഉഷ നമ്മുടെ സ്വന്തം രാജ്യമായ ഇന്ത്യ ആഥിത്യം അരുളുന്ന ഗൈമ്സിന്റെ മുന്‍ നിരയില്‍ ഉണ്ടാകേണ്ടതല്ലേ?അതിനു ഈ കല്മാടിയോ മറ്റോ ക്ഷണിക്കണോ ?അവിടെ പോയാല്‍ ആരെങ്കിലും ഉഷേച്ചിയോടു ചോദിക്കുമോ വിളിച്ചിട്ടാണോ വന്നത് എന്ന്?

ദേശീയ ഗൈമ്സിലും ഉഷ ചേച്ചിക്ക് പരാതി ആയിരുന്നു .ചെന്നപ്പോള്‍ സ്വീകരിച്ചാനയിക്കാന്‍ ആളില്ലായിരുന്നു,വണ്ടി ഇല്ലായിരുന്നു ,എന്നൊക്കെ പറഞ്ഞു .ഇനിയെങ്കിലും ചേച്ചി നമ്മുടെ ഈ നാട്ടില്‍ നടക്കുന്ന ഗൈംസ് പോലെയുള്ള പരിപാടികളില്‍ ആര് വിളിച്ചില്ലെങ്കിലും പോയി സഹകരിക്കുക എന്നതല്ലേ പി റ്റി ഉഷയെ പോലെയുള്ള ആള്‍ക്കാര്‍ ചെയ്യേണ്ടത്?പി റ്റി ഉഷയെപോലെയുള്ള ജനങ്ങള്‍ക്ക്‌ മാതൃക ആകേണ്ട ആള്‍ക്കാര്‍ ഇങ്ങനെയുള്ള നിസ്സാര കാര്യങ്ങള്‍ക്ക് വിവാദം ഉണ്ടാക്കി ജന മനസ്സുകളിലെ അവരുടെ ചിത്രം മായ്ച്ചു കളയരുത് അല്ലെ? ഏതായാലും ഉഷേച്ചീ സ്വന്തം വീട്ടില്‍ ആരെയെങ്കിലും ഉണ്ണാന്‍ ക്ഷണിക്കണോ?

പ്രിയപ്പെട്ട പി റ്റി ഉഷ ചേച്ചീ ഇതൊരു ഇന്ത്യന്‍ പൌരന്റെ ക്ഷണമായി കണ്ടു ,നമ്മുടെ ഇന്ത്യയില്‍ നടക്കുന്ന കോമണ്‍ വെല്‍ത്ത് ഗൈമ്സില്‍ പങ്കെടുത്തു നമ്മുടെ താരങ്ങള്‍ക്ക് മെഡല്‍ നേടാനുള്ള ഒരു പ്രചോദനമായി നില്‍ക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു ...

ഹിന്ദുക്കള്‍ പുതുക്കി നിര്‍മിച്ച പള്ളി ..!!!!!

12 comments


അയോധ്യാ കേസിലെ കോടതിവിധി രാജ്യത്തെ ജനങ്ങള്‍ സംയമനത്തോടെയും പക്വതയോടെയും സ്വീകരിച്ച ദിനത്തില്‍തന്നെ കര്‍ണാടകയില്‍നിന്നു മതസാഹോദര്യം വിളിച്ചോതുന്ന ഈ സംഭവമുണ്ടായത്. വടക്കന്‍ കര്‍ണാടകയിലെ ഗഡാഗ് ജില്ലയില്‍പ്പെട്ട പുര്‍താഗെരി ഗ്രാമത്തിലാണ് ഗ്രാമീണര്‍ സൗഹാര്‍ദത്തിന്റെ പുതിയ പാത തുറന്നത്.

ഇവിടെനിന്ന കാലപ്പഴക്കം ചെന്ന മസ്ജിദ്് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അപകടാവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷമുണ്ടായ കനത്ത മഴയില്‍ മോസ്‌കിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ചയുണ്ടാകുകയും ഒരുഭാഗം തകര്‍ന്നു വീഴുകയും ചെയ്തു.

ഗ്രാമത്തില്‍ 150 വീടുകള്‍ ഉള്ളതില്‍ പത്തു കുടുംബങ്ങള്‍ മാത്രമാണ് മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവര്‍. ഗ്രാമവാസികളെല്ലാവരും കൂലിത്തൊഴിലാളികളുമാണ്. അതിനാല്‍ത്തന്നെ മസ്ജിദ് നിര്‍മിക്കാനുള്ള സാമ്പത്തികഭാരം ഇവര്‍ക്കു താങ്ങാവുന്നതിലുമപ്പുറമായിരുന്നു.

വിവരമറിഞ്ഞ തൊട്ടടുത്ത ഗജേന്ദ്രഗാദാ ഗ്രാമത്തിലെ ഹൈന്ദവര്‍ ഒരു ലക്ഷം രൂപയോളം പിരിവെടുത്തു നല്‍കുകയും കെട്ടിടനിര്‍മാണത്തിനാവശ്യമായ സാമഗ്രികള്‍ സംഭാവന ചെയ്യുകയുമായിരുന്നു. പണം നല്‍കാന്‍ നിവൃത്തിയില്ലാത്ത ചില ഹൈന്ദവര്‍ മസ്ജിദിന്റെ ആശാരിപ്പണിയെടുത്തും മറ്റു ജോലികള്‍ ചെയ്തും സംരംഭത്തില്‍ പങ്കാളികളായി. വരുന്ന ഡിസംബറില്‍ പുതിയമസ്ജിദിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള തീരുമാനത്തിലാണ് ഗ്രാമവാസികള്‍. സാധിക്കുമെങ്കില്‍ അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിനുതന്നെ മസ്ജിദ് ഉദ്ഘാടനം ചെയ്യാനും നാട്ടുകാര്‍ ആലോചിക്കുന്നു.

ഏതായാലും വളരെ നല്ല വാര്‍ത്തകളാണ് സമാധാനം കാംക്ഷിക്കുന്ന ഇന്നത്തെ ഇന്ത്യയിലെ മതേതര സമൂഹത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത് .ഇനിയും ഇങ്ങനെ തന്നെ തുടര്‍ന്ന് പോകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം അതിനു വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കാം..